അമേരിക്ക വളര്‍ത്തുന്ന ഭീകരസംഘങ്ങളാണ് അല്‍ ഖാഇദയും ഐ. എസ്. ഐ. എസുമെല്ലാമെന്ന ആരോപണം ആദ്യമായുന്നയിച്ചത് അല്‍ ഖാഇദയില്‍ ഉസാമ ബിന്‍ ലാദനോടും ഈജി
പ്ഷ്യന്‍ ഇസ്ലാമിക് ജിഹാദില്‍ അയ്മന് അല്‍ സവാഹിരിയോടുമൊപ്പം ഏറെനാള്‍ പ്രവര്‍ത്തിച്ച നബീല്‍ നഈം അബ്ദുല്‍ ഫത്താഹ് ആണ്. ലബനോനിലെ അല്‍ മയാദീന് ടെലിവിഷന്‍ അനുവദിച്ച ദീര്‍ഘമായ അഭിമുഖത്തില്‍, 2013 ജൂണ്‍ 27നാണ് ഭീകരപ്രവര്‍ത്തനങ്ങളാല്‍ ഐക്യരാഷ്ട്രസഭയും അംഗരാജ്യങ്ങളില്‍ പലതും നിരോധിച്ച അല്‍ ജിഹാദുല്‍ ഇസ്ലാമിയെന്നറിയപ്പെടുന്ന ഈജിപ്ഷ്യന്‍ ഇസ്ലാമിക് ജിഹാദിന്റെ പരമോന്നത പദവിയില്‍ 1988 മുതല്‍ 1992 വരെയുള്ള നാലു വര്‍ഷം ഇരുന്ന നബീല്‍ നഈം അമേരിക്കന്‍-ഇസ്രയീല്‍ ബാന്ധവത്തിന്റെ സൃഷ്ടികളാണ് ഈ ഭീകരസംഘങ്ങളെന്ന് തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ തുറന്നു പറഞ്ഞത്. 1989ല്‍ സ്ഥാപിക്കപ്പെട്ട അല്‍ ഖാഇദയില്‍ നിന്നുണ്ടായതും അതിന്റെ തന്നെ പ്രത്യയശാസ്ത്രം വെച്ചു പുലര്‍ത്തുന്നതുമാണ് ഐ. എസ്. ഐ. എസ് എന്നും അമേരിക്കന്‍ ഏജന്റായ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഇറാഖിനെയും സിറിയയെയും മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2006ല്‍ പുതിയ ഭീകരസംഘമുണ്ടാക്കിയപ്പോള് ആര് ആര്‍ക്കാണ് അനുസരണ പ്രതിജ്ഞ ചെയ്യേണ്ടത് എന്ന വിഷയത്തില്‍ അദ്ദേഹവും അയ്മന് സവാഹിരിയും തമ്മിലുണ്ടായ കലഹമാണ് അവ തമ്മില്‍ ഛിദ്രതയുണ്ടാക്കിയതെന്നുമാണ് നബീല്‍ നഈം വ്യക്തമാക്കുന്നത്. ബാഗ്ദാദി അമേരിക്കന്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയശേഷം ജോര്‍ദാനില്‍ ഐസിസ് ക്യാമ്പുകള്‍ ആരംഭിക്കുവാന്‍ ചിലവഴിച്ച മൂന്ന് കോടിയോളം ഡോളര്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയതാണെന്നും ഐസിസ് ഭീകരാക്രണങ്ങളില്‍ പരിക്കു പറ്റുന്നവരെ ചികിത്സിക്കുന്നത് ടെല്‍ അവീവ് ആശുപത്രിയിലാണെന്നും അപ്പോള്‍ ആയിരത്തിഅഞ്ഞൂറോളം ഐസിസ്-നസ്റ പടയാളികള്‍ ടെല്‍ അവീവിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നുമെല്ലാം അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്. അമേരിക്കന്‍ രാഷ്ട്രതന്ത്രജ്ഞനായ ഹെന്റി കിസ്സിംഗര്‍ നൂറു വര്‍ഷം നീണ്ടു നില്ക്കുന്ന യുദ്ധത്തെക്കുറിച്ചെഴുതിയപ്പോള്നബീല് നഈമിന്റെ അഭിമുഖത്തിനു ശേഷമാണ് ഇറാനിയന്‍ ന്യൂസ് ഏജന്‍സിയായ ഇര്‍ന (IRNA) ഐസിസ് അമേരിക്കന്‍ സൃഷ്ടിയാണെന്ന് എഡ്വേര്‍ഡ് സ്നോഡന് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതിനെ വിമര്‍ശിക്കുകയും ഇറാന് വാര്‍ത്താ ഏജന്‍സി പറഞ്ഞത് വാസ്തവവിരുദ്ധമാണെന്ന് സമര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട് 2014 ജൂലൈ 19ന് ടൈം ഒരു വിശദമായ ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇറാന്റെ അമേരിക്കന്‍ വിരോധം മാത്രമാണ് ഐസിസ് പാശ്ചാത്യനിര്‍മിത സംഘമാണെന്ന ആരോപണത്തിനു പിന്നിലെന്ന് സമര്‍ത്ഥിക്കുന്നതാണ് ടൈമിന്റെ ടെഹ്റാന് കറസ്പോണ്ടന്റായ ആരിന് ബേക്കറിന്റെ ലേഖനം. സുന്നീ മതമൗലികവാദികളായ ഐസിസുകാരെ അമേരിക്കന്‍ ഏജന്റുമാരെന്ന് വിളിക്കുവാനുള്ള ശിയാക്കളുടെ ശ്രമം മാത്രമാണ് ഇതിനുപിന്നിലെന്ന് ആരോപിക്കുവാനാണ് ബേക്കര്‍ ശ്രമിച്ചിരിക്കുന്നത്. നബീല്‍ നഈമിന്റെ വെളിപ്പെടുത്തലുകളിലേക്ക് ലോകത്തിന്റെ ശ്രദ്ധ പോകാതെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ ഇര്‍ന-ടൈം വാഗ്വാദങ്ങള്‍ വഴി വിജയിച്ചുവെന്നു പറയാം.അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയില്‍ പ്രവര്‍ത്തിച്ചിരുന്ന എഡ്വേര്‍ഡ് സ്നോഡന് 2013ല്‍ പുറത്തുവിട്ട നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രേഖകളിലൊന്നും തന്നെ അമേരിക്കയുടെ സൃഷ്ടിയാണ് ഐസിസ് എന്ന് വ്യക്തമാക്കുന്ന കാര്യങ്ങളൊന്നുമില്ലെന്നും ഇപ്പോള്‍ സ്നോഡന്റെ പേരില്‍ ആരോ കള്ളക്കഥ മെനയുകയാണെന്നുമെല്ലാം ആരോപണമുന്നയിക്കുന്നവരെ നിരാശരാക്കുന്നതാണ് ഈ വാര്‍ത്ത വന്ന് ഒരു വര്‍ഷത്തിലേറെക്കഴിഞ്ഞിട്ടും അദ്ദേഹം യാതൊന്നും പറഞ്ഞിട്ടില്ലെന്ന വസ്തുത. സ്നോഡന് മാത്രമല്ല, മറ്റു പല പാശ്ചാത്യന്‍ രാഷ്ട്രീയ വിദഗ്ധന്മാരും ഐസിസിനു പിന്നിലുള്ള അമേരിക്കന്‍-ഇസ്രയീല്‍ കരങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ടെന്ന വസ്തുത ഈ ആരോപണം കേവലം ഒരു സുന്നി-ശിയാ തമ്മില്‍തല്ല് മാത്രമായി കാണുന്നവരുടെ വാദത്തെ തകര്‍ക്കുന്നുണ്ട്. അല്‍ ഖാഇദ, ഐസിസ് എന്നീ ഭീകരസംഘങ്ങളെ സൃഷ്ടിച്ചത് അമേരിക്ക തന്നെയാണെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകനായ ഗാരിക്കായ് ചെങ്കു ആഗോളവല്‍ക്കരണത്തെക്കുറിച്ച ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഗ്ലോബല്‍ റിസര്‍ച്ച് വെബ്സൈറ്റില്‍ 2014 സെപ്റ്റംബര്‍ 19ന് എഴുതിയ ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശവും അതോടനുബന്ധിച്ചുള്ള ശിയാ സ്വാധീനമുള്ള സര്‍ക്കാറിന്റെ സ്ഥാപനവും സുന്നികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമുണ്ടാക്കി. സുന്നി പ്രദേശങ്ങളിലെ ഫാക്ടറികള്‍ അടച്ചുപൂട്ടിയതു മൂലമുള്ള വമ്പിച്ച തൊഴിലില്ലായ്മ സൃഷ്ടിച്ച അരക്ഷിതാവസ്ഥയെ ഭീകരസംഘങ്ങള്‍ തങ്ങളുടെ പ്രത്യയശാസ്ത്ര പ്രചരണത്തിനുപയോഗിച്ചു. എണ്ണയുടെയും ഇസ്രയീലിന്റെയും ചുറ്റും തിരിയുന്ന അമേരിക്കന്‍ മധ്യപൗരസ്ത്യദേശ നിലപാടിനനുസരിച്ച് ആ പ്രദേശത്തെ പരിവര്ത്തിപ്പിക്കുവാനും അറബ് രാജ്യങ്ങളെ ഛിദ്രീകരിച്ച് നിര്‍ത്തുവാനും ഐസിസിനെപ്പോലെയുള്ള ഭീകരസംഘങ്ങളെ അമേരിക്കക്ക് ആവശ്യമാണന്നാണ് ഗാരിക്കായി ചെങ്കു എഴുതുന്നത്.മുസ്ലിം സമുദായത്തെ കലാപകലുഷിതമായി നിലനിര്‍ത്തിക്കൊണ്ട് തങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കുവാന്‍ ശ്രമിച്ച ചരിത്രമാണ് ജൂതന്മാര്ക്കുള്ളതെന്ന് എല്ലാവര്ക്കും അറിയാവുന്ന യാഥാര്‍ത്ഥ്യമാണ്. പ്രവാചകന്റെ കാലത്തുതന്നെ തുടങ്ങിയതാണ് ഈ ജൂതതന്ത്രം. ഉഥ്മാന്റെയും(റ) അലി(റ)യുടെയും കൊലപാതകത്തില്‍ കലാശിച്ച കലാപങ്ങള്‍ക്കു പിന്നില്‍ ജൂതന്മാരുടെ സൃഗലബുദ്ധിയാണ് പ്രവര്‍ത്തിച്ചതെന്ന ചരിത്രം നമുക്ക് പാഠമാകേണ്ടതാണ്. മുസ്ലിം സമൂഹത്തിനകത്തു നിന്നുതന്നെ കൊലയാളി ഗ്രൂപ്പുകളെ -ഖവാരിജുകളെയും ശിയാക്കളെയും- സൃഷ്ടിച്ചുകൊണ്ടാണ് തങ്ങളുടെ ഗൂഢതന്ത്രങ്ങള്‍ നടപ്പാക്കാന്‍ ജൂതന്മാര് പരിശ്രമിച്ചത്. പ്രസ്തുത പരിശ്രമം തന്നെയാണ് ഇന്നും നടന്നുകൊണ്ടിരിക്കുന്നതെന്നാണ് മുകളില്‍ പറഞ്ഞ വസ്തുതകള്‍ വ്യക്തമാക്കുന്നത്. ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും ശാന്തിമന്ത്രങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, ശാന്തമായി ഇസ്ലാമിനെ ലോകത്തിന്റെ മുക്കുമൂലകളിലെത്തിച്ച സ്വഹാബിമാരുടെ മാതൃകയുള്‍ക്കൊണ്ട്, സത്യദീനിനെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുകയെന്ന ദൗത്യത്തിന്റെ പ്രസക്തി കൂടിക്കൊണ്ടിരിക്കുന്നുവെന്നാണ് സമകാലീന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കരുണാവാരിധിയായ അല്ലാഹുവിലേക്ക് ആളുകളെ ക്ഷണിക്കേണ്ടത് കത്തി കാണിച്ചുകൊണ്ടാണെന്ന് പഠിപ്പിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ ഇസ്ലാമിന്റെ ശത്രുക്കളാണെന്ന് തിരിച്ചറിയുവാന്‍ പ്രബോധകര്‍ക്ക് കഴിയണം. ലോകങ്ങള്‍ക്കു മുഴുവന്‍ കാരുണ്യമായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബി (സ) പഠിപ്പിച്ച ഇസ്ലാമിന്റെ പേരില്‍ ക്രൂരമായ ഗോത്രവര്ഗാചാരങ്ങള് പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ ആരായിരുന്നാലും അവരോട് നിങ്ങളല്ല ഇസ്ലാമിന്റെ കാവല്ക്കാര് എന്നു പ്രതിഷേധിക്കുവാന്‍ നമുക്ക് ചങ്കൂറ്റമുണ്ടാകണം. ഇസ്ലാമിന്റെ ചിഹ്നങ്ങള്‍ അണിഞ്ഞവരോടുള്ള മുസ്ലിം മനസ്സിന്റെ സ്നേഹം ചൂഷണം ചെയ്ത് ഇസ്ലാമിനെ വേട്ട ചെയ്യാനൊരുമ്പെടുന്നവരോട് ഒരു മുസ്ലിമിന്റെയും മനസ്സില്‍ സ്നേഹത്തിന്റെ ലാഞ്ചന പോലും ഉണ്ടാകരുത്. മതത്തില്‍ നിന്ന് അമ്പിനെപ്പോലെ തെറിച്ചു പോകുന്നവരെന്ന് വിശേഷിപ്പിക്കപ്പെട്ടവരെപ്പറ്റി പ്രവാചകന് (സ) പറഞ്ഞത് അവരുടെ ആരാധനാ കര്‍മങ്ങള്‍ നിങ്ങളെ വിസ്മയിപ്പിക്കുമെന്നായിരുന്നു